ചേറ്റുവ കായലിന്റെ നടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട്. കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്. ഏങ്ങണ്ടിയൂരിൽ നിന്നു ബോട്ട് കയറി പടിഞ്ഞാറേക്കു യാത്ര ചെയ്താൽ കണ്ടൽക്കാടിലൂടെ ചുറ്റിക്കറങ്ങാം. തൃശൂരിൽ നിന്ന് ഏങ്ങണ്ടിയൂരെത്താൻ 21 കി.മീ. ദേശീയ പാതയിൽ നിന്ന് വലത്തോട്ട് രണ്ടു കിലോമീറ്റർ ചെറിയ വഴി. വേട്ടയ്ക്കൊരുമകൻ കടവിന്റെ മുന്നിലാണ് റോഡ് അവസാനിക്കുന്നത്. അവിടെ നിന്നാണ് ചേറ്റുവ കായൽ സവാരി ആരംഭിക്കുന്നത്.
കേരളത്തിന്റെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കടല്തീരങ്ങളിലൊന്നാണ് നിരവധി യാത്രികരുടെ പ്രിയകേന്ദ്രമായ ചാവക്കാട് ബീച്ച്.കാറ്റാടി കാടുകളും നെടുനീളനന് തെങ്ങിന്തോപ്പുകളുമടങ്ങിയ മനോഹരമായ പ്രകൃതിക്കാഴ്ചകള് കിട്ടും ചാവക്കാട് ബീച്ചില്‍ നിന്നും
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു
പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര്‍ കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്
കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്.