പത്തനംതിട്ട നഗരത്തിൽ ഒരിക്കലെങ്കിലും എത്തിയിട്ടുള്ളവർ കണ്ടുകാണും ഒരു ഗജരാജൻറെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ചുട്ടിപ്പാറ. നഗരത്തിൻറെ ഏതു മുക്കിലും മൂലയിലും നിന്നു നോക്കിയാലും പാറയും അതിലെ ക്ഷേത്രവും കാണാം. പുറമേനിന്നു നോക്കിയാൽ ഒന്നായി കാണാമെങ്കിലും മൂന്ന് തട്ടുകൾ ഉണ്ട് ചുട്ടിപ്പാറയ്ക്ക്. ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്ന ഇടങ്ങളും വിശാലമായ ഒരു ഗുഹയും മറ്റൊരു ചെറിയ ഗുഹയും പാറയിൽ ഉണ്ട്.
പത്തനംതിട്ട - കുമ്പഴ റോഡിൽ കണ്ണങ്കര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ പോയാൽ പാറയിൽ എത്താം. മുകളിലേക്ക് കയറുന്നതിന് പടവുകളും കെട്ടിയിട്ടുണ്ട്.
അല്‍പ്പനേരം ശാന്തമായി ഇരുന്ന് പ്രകൃതിയെ ഒന്നു സ്‌പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക് എത്തിയാല്‍ മതിയാവും
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.