പത്തനംതിട്ട നഗരത്തിൽ ഒരിക്കലെങ്കിലും എത്തിയിട്ടുള്ളവർ കണ്ടുകാണും ഒരു ഗജരാജൻറെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ചുട്ടിപ്പാറ. നഗരത്തിൻറെ ഏതു മുക്കിലും മൂലയിലും നിന്നു നോക്കിയാലും പാറയും അതിലെ ക്ഷേത്രവും കാണാം. പുറമേനിന്നു നോക്കിയാൽ ഒന്നായി കാണാമെങ്കിലും മൂന്ന് തട്ടുകൾ ഉണ്ട് ചുട്ടിപ്പാറയ്ക്ക്. ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്ന ഇടങ്ങളും വിശാലമായ ഒരു ഗുഹയും മറ്റൊരു ചെറിയ ഗുഹയും പാറയിൽ ഉണ്ട്.
പത്തനംതിട്ട - കുമ്പഴ റോഡിൽ കണ്ണങ്കര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ പോയാൽ പാറയിൽ എത്താം. മുകളിലേക്ക് കയറുന്നതിന് പടവുകളും കെട്ടിയിട്ടുണ്ട്.
കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര്‍ കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്
പത്തനംതിട്ടയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ വടശ്ശേരിക്കര പഞ്ചായത്തിലെ മണിയാറിൽ സ്ഥിതിചെയ്യുന്നു
വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്. നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.