അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ പ്രകൃതിയും പ്രാക്തന സൗന്ദര്യവും ചേര്‍ന്ന് സഞ്ചാരികളുടെ സ്വപ്‌നതീരമായി കോഴിക്കോടിനെ മാറ്റി തീര്‍ത്തിരിക്കുന്നു. പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു. കുട്ടികള്‍ക്ക് ആനന്ദം പകരാന്‍ ലയണ്‍ പാര്‍ക്കും മറൈന്‍ അക്വേറിയവുമുണ്ട്.
പല വിദൂരദേശങ്ങളിൽ നിന്നും പോലും കപ്പലുകൾ വന്നടുത്ത ഈ ബീച്ച് കടുത്ത നാവികയുദ്ധങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ്. സാമൂതിരിയുടെ സദസ്സിലെ സംസ്കൃതകവിയായിരുന്ന ഉദ്ദണ്ഡൻ തന്റെ കോകിലസന്ദേശം എന്ന കാവ്യത്തിൽ വിവരിക്കുന്നത് ലക്ഷ്മീദേവി കോഴിക്കോട് താമസമുറപ്പിച്ചത് അറിഞ്ഞ് പിതാവായ സമുദ്രം ആ നാട് മുഴുവൻ രത്നങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു എന്നാണ്. ഗാന്ധിജി, ഖാൻ അന്ദുൽ ഗാഫർ ഖാൻ, ഇന്ദിര ഗാന്ധി, കൃഷ്ണ മേനോൻ തുടങ്ങിയ നേതാക്കൾ ഇവിടെ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഇവാൻസ് റോഡ് എന്നറിയപ്പെട്ടിരുന്ന ബീച്ച് റോഡിനെ 1934 -ൽ ഗാന്ധിജിയുടേ സന്ദർശനത്തിനു ശേഷം ഗാന്ധി റോഡ് എന്ന് പേരു മാറ്റുകയുണ്ടായി. നാശത്തിന്റെ വക്കിലുള്ള കടൽപ്പാലത്തിന്റെ രണ്ടുനിര തൂണുകൾ കടലിലേക്ക് നീണ്ടുപോകുന്നതുകാണാം.
വളരെ ശാന്തവും അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഒരു നിരയിൽ തന്നെ നിരന്നു കിടക്കുന്ന ചെറിയ ചെറിയ ആറേഴു ചെറുവെള്ളച്ചാട്ടങ്ങൾ. ചുറ്റിലും വലിയ പാറക്കെട്ടുകൾ.
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം