ധർമ്മടം ബീച്ചിൽ നിന്നും വേലിയിറക്ക സമയത്ത് 100 മീറ്റർ കടലിൽ കൂടി നടന്നാൽ ധർമ്മടം തുരുത്തിൽ എത്താം. പലവിധ ആയുർവേദ സസ്യ ജാലങ്ങൾ കൊണ്ട് സമ്പന്നമാണു ധർമ്മടം തുരുത്ത്. അവിടത്തെ പ്രത്യേകത എന്ന് പറഞ്ഞാൽ കടലിൽ ആയിട്ടും ഏതു സമയവും ശുദ്ധജലം കിട്ടുന്ന കിണർ ഉണ്ട് തുരുത്തിന്റെ മധ്യഭാഗത്തായി, കൂടാതെ അവിടെ പുല്ലാനി എന്ന് പേരുള്ള ഒരു മരം ഉണ്ട് അ മരത്തിന്റെ കൊമ്പ് കൊത്തി കാറ്റിനു എതിരായി നിന്ന് കൊമ്പിലേക്ക് ഊതിയാൽ കൊമ്പിൽ നിന്നും നല്ല ഹെർബൽ ടേസ്റ്റ് ഉള്ള വെള്ളം കുടിക്കാൻ കിട്ടും (അവിടെ ഉള്ള പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ആ മരം കണ്ടെത്താൻ പ്രയാസം ഉണ്ടാകില്ല ) തുരുത്തിൽ പഴയ പൊളിഞ്ഞു വീഴാറായ ഒരു വീട് കാണാൻ പറ്റും ധർമ്മടം തുരുത്തിൽ പോകാൻ ഉദ്ദേശിക്കുന്നവർ വേലിയിറക്ക സമയം കണക്കാക്കി പോകേണ്ടതാണു എങ്കിൽ മാത്രമേ കടലിന്റെ അടിയിലുള്ള പാറകൾ ഒക്കെ കാണാൻ പറ്റു
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്
ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
കൊച്ചിയിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്.പോർച്ചുഗീസ് കോട്ടകളിൽ വച്ച് അതി ബലിഷ്ഠവും അജയ്യവുമായിരുന്നു ഈ കോട്ട
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം
പക്ഷി ഗവേഷകര്‍ക്ക് ഏറെ പ്രിയങ്കരമായ വന്യജിവി സങ്കേതമാണിത് മാവ് പുലി തുടങ്ങിയ ജീവികള്‍ക്കു പുറമെ ഓലഞ്ഞാലി. മക്കാച്ചിക്കാട., കാടുമുഴക്കി തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.