ധർമ്മടം ബീച്ചിൽ നിന്നും വേലിയിറക്ക സമയത്ത് 100 മീറ്റർ കടലിൽ കൂടി നടന്നാൽ ധർമ്മടം തുരുത്തിൽ എത്താം. പലവിധ ആയുർവേദ സസ്യ ജാലങ്ങൾ കൊണ്ട് സമ്പന്നമാണു ധർമ്മടം തുരുത്ത്. അവിടത്തെ പ്രത്യേകത എന്ന് പറഞ്ഞാൽ കടലിൽ ആയിട്ടും ഏതു സമയവും ശുദ്ധജലം കിട്ടുന്ന കിണർ ഉണ്ട് തുരുത്തിന്റെ മധ്യഭാഗത്തായി, കൂടാതെ അവിടെ പുല്ലാനി എന്ന് പേരുള്ള ഒരു മരം ഉണ്ട് അ മരത്തിന്റെ കൊമ്പ് കൊത്തി കാറ്റിനു എതിരായി നിന്ന് കൊമ്പിലേക്ക് ഊതിയാൽ കൊമ്പിൽ നിന്നും നല്ല ഹെർബൽ ടേസ്റ്റ് ഉള്ള വെള്ളം കുടിക്കാൻ കിട്ടും (അവിടെ ഉള്ള പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ആ മരം കണ്ടെത്താൻ പ്രയാസം ഉണ്ടാകില്ല ) തുരുത്തിൽ പഴയ പൊളിഞ്ഞു വീഴാറായ ഒരു വീട് കാണാൻ പറ്റും ധർമ്മടം തുരുത്തിൽ പോകാൻ ഉദ്ദേശിക്കുന്നവർ വേലിയിറക്ക സമയം കണക്കാക്കി പോകേണ്ടതാണു എങ്കിൽ മാത്രമേ കടലിന്റെ അടിയിലുള്ള പാറകൾ ഒക്കെ കാണാൻ പറ്റു
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്‌പെഷ്യൽ കാഴ്ച ആണ്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്
കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്
ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
പുറം ലോകത്തെ മറച്ചുകൊണ്ട് കോട്ട പോലെ നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകളും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളിരേഖ പോലെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ചോലവനങ്ങളും താഴ് വരയിൽ കുണുങ്ങിയോടുന്ന
ഇവിടെ നിന്നാൽ കാഴ്ചകളുടെ ഉത്സവ മാണ്, കണ്ണുർ ജില്ലയും കാസർഗോട് ജില്ലയും കർണാടകത്തിലെ തലക്കാവേരിയും അങ്ങനെ നിരവധി കാഴ്ചകൾ.
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്.
കടലിന്റെ സംഗീതം കേട്ടുകൊണ്ട് പെരുമാതുറ മുതൽ വേളി വരെ പ്രശാന്ത സുന്ദരമായ കടൽ തീരത്തുകൂടെ വേണമെങ്കിൽ നടക്കാം