മൺറോ തുരുത്ത് യാത്ര

 

കൊല്ലം സ്റ്റേഷൻ കഴിഞ്ഞാൽ അടുത്ത ഒരു ചെറിയ സ്റ്റേഷൻ ആണ് മൺറോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ്. പ്രകൃതി ഭംഗി ഇഷ്ടപെടുന്നവർക്കും, തോണി യാത്ര ഇഷ്ടപെടുന്നവർക്കും പറ്റിയ സ്ഥലമാണ് മൺറോ തുരുത്ത്. ഏറ്റവും ചെലവ് കുറഞ്ഞ യാത്രയ്ക്കാണെങ്കിൽ, എല്ലാം വെള്ളിയാഴ്ചയിലും മംഗളുരു നിന്നും പുറപ്പെടുന്ന കൊച്ചുവേളി ഫാസ്റ്റ് പാസ്സന്ജർ ട്രെയിനിൽ രാവിലെ അവിടെ എത്താം. ഒരാൾക്ക് കോഴിക്കോട് to കൊല്ലം 145 രൂപ മാത്രം. തിരിച്ചും ശനിയാഴ്ച ഇതേ ട്രെയിൻ ഉണ്ട് അല്ലെങ്കിൽ (മാവേലി മലബാർ...തുടങ്ങിയ ട്രെയിനുകളും ഉണ്ട്. അത് മുൻ കൂട്ടി ബുക്ക്‌ ചെയേണ്ടതാണ് )

കൊല്ലം സ്റ്റേഷനിൽ നിന്നാണെങ്കിൽ മൺറോ തുരുത്ത്ലേക്ക് പാസ്സന്ജർ ട്രെയിനിൽ ഒരാൾക്ക് 15 രൂപ, ഒരു 20 മിനിറ്റ് യാത്ര. ബസ് യാത്ര ആണെങ്കിൽ 1 മണിക്കൂറിൽ കൂടുതൽ എടുക്കും.

തോണിയിൽ 3-4 മണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ്. 4-5 ആളുകൾക്കു ഒരു തോണിയിൽ കയറാം. ചെറിയ ബോട്ടുകൾ ഉണ്ടെങ്കിലും ചെറുതുരുത്തുകളിലേക്കഉള്ള യാത്രയ്ക്ക് അത് അനുയോജ്യമല്ല. താമസം ആവശ്യമുള്ളവർക്കു ചെറിയ റിസോർടും ലഭിക്കും.. Travel partner AsWin Mtk

Sumith Muthery

 

 

 


Share

 

 

Checkout these

അസുരന്‍കുണ്ടിലേക്കൊരു യാത്ര


യാത്ര ചെറിയ കാട്ടിലൂടെയാണ്.മാനും മയിലും ഉണ്ടാകാറുള്ള വഴിയാണ്

ആനയടിക്കുത്തിലെക്കോരു യാത്ര


താഴേക്ക് പതിക്കുന്ന വെള്ളം വേഗത്തിൽ ഒഴുകി പോകുന്നത് കൊണ്ട് ഏത് മഴക്കാലത്തും അര ഭാഗത്തോളം മാത്രമേ വെള്ളം കാണു.

ചാലക്കുടി വാഴച്ചാൽ വഴി വാൽപ്പാറക്ക്


റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും , നമ്മളെ കാടിന്റെ അനുഭൂതിയിലേക്ക് വിളിച്ച് ഉണർത്തുന്ന കാറ്റും ,സൗന്ദര്യം തുളുബുന്ന നിരവധി മൃഗങ്ങളെയും ഇവിടെ കാണാം

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം എന്ന ഗ്രാമം നിങ്ങളെ മാടി വിളിക്കുന്നു


ഇടുക്കിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ സമീപകാലത്ത് ഇടം പിടിച്ച സ്ഥലമാണ് വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ.നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിൽ സൂര്യോദയവും കോടമഞ്ഞ് പുതച്ച താഴ് വരയുടെ ദ്യശ്യഭംഗിയും ചേർന്നുള്ള പ്രകൃതി വിസ്മയമാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്

ചാടി ഇറങ്ങിക്കണ്ട മണ്രോ തുരുത്ത്


ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വാരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ, , കെട്ടുവള്ളങ്ങൾ,കക്ക വാരുന്ന തൊഴിലാളികൾ കണ്ടൽ കാടുകൾ

;