വേനൽ ചൂടിൽ(മാർച്ച് വരെ)കുളിരണിയാൻ കുളിപ്രേമികൾക്ക് ധൈര്യസമേതം പോകാവുന്നിടമാണ് മാനന്തവാടി -തലശ്ശേരി റൂട്ടിലുള്ള പാൽ ചുരം വെള്ളച്ചാട്ടം. സഞ്ചാരികളുടെ വയനാട്ടിലെ ഇഷ്ടമൺസൂൺ ഡെസ്റ്റിനേഷനായ ബോയ്സ് ടൗണിനടുത്ത് കൊട്ടിയൂരിലേക്കുള്ള വഴിയിലാണ് ഈ വെള്ളച്ചാട്ടം.
വയനാടിനടുത്താണ് ഈ വെള്ളച്ചാട്ടമെങ്കിലും ജില്ല കൊണ്ട് കണ്ണൂരിലായത് കൊണ്ടാവാം വയനാടൻ യാത്രാ ശേഖരണങ്ങളിലൊന്നും ഇന്നുവരെ സഞ്ചാരികളാരും കാണാതെ പോയത്.
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ കൊണ്ട് ദേഹമാസകലം തണുപ്പിക്കാൻ അപകടം കൂടാതെ കഴിയുമെന്നതു തന്നെയാണ് ഒട്ടും പ്രശസ്തമല്ലാത്ത പാൽചുരം വെള്ളച്ചാട്ടത്തെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല മുകളിൽ നിന്ന് താഴേക്ക് വന്ന് പതിക്കുന്ന വെള്ളച്ചാട്ടം താഴെ നീന്തി കുളിക്കുവാൻ പാകത്തിൽ അധികമെങ്ങും പോവാതെ വലിയ കുഴിയിൽ വന്നു പതിക്കുകയും ചെയ്യുന്നു
ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം
ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം.
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.
ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും