കോഴിക്കോട് ജില്ലയിലെ ഇക്കോ ടൂറിസം പട്ടികയിലേക്ക് 2008 ൽ ചേർത്തുവച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ജാനകിക്കാട്. കുറ്റ്യാടിയിൽനിന്ന് ഏഴു കിലോമീറ്റർ അകലെ മരുതോങ്കര പഞ്ചായത്തിലാണ് ജാനകിക്കാട്. കോഴിക്കോട് നിന്ന് 60 കിലോമീറ്റർ ദൂരമുണ്ട്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകിയമ്മയുടെ എസ്‌റ്റേറ്റായിരുന്നു ഒരു കാലത്ത് ഇത്. പിന്നീട് നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 100 ലധികം ഹെക്ടർ വരുന്ന ഭൂമി സര്‍ക്കാരിന്റെ കൈവശമായി. അങ്ങനെയാണ് ജാനകിക്കാട് എന്ന പേരും വീണത്.
കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കാടാണ് ജാനകിക്കാട്. പ്രകൃതി മനോഹരമായ ശുദ്ധവായു കിട്ടുന്ന പച്ചപ്പ് നിറഞ്ഞ സ്ഥലം, ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ കാട്, കാടിനെ സ്നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ഏകദേശം 113 ഹെക്ടർ വിസ്തീർണ്ണമാണ് ജാനകി കാടിനുള്ളത്. വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ, ഒട്ടും ചോര്‍ന്നു പോകാത്ത പച്ചപ്പ്, എല്ലാക്കാലത്തും കുളിര്‍മ്മ പകരുന്ന പ്രകൃതി അതാണ് ജാനകിക്കാട്. നട്ടുച്ചയ്ക്ക് പോലും സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ മടിയ്ക്കുന്ന ഈ പച്ചപ്പിന് നടുവിലൂടെയുള്ള യാത്ര ഒരു ഹരം തന്നെയാണ്. ഈ യാത്ര മാത്രം മതി കാടിനെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ജാനകികാടിനെ ഇഷ്ടമാവാന്‍. വിവിധയിനം പൂമ്പാറ്റകളുടെ കേന്ദ്രം കൂടിയാണ് ഈ കാട്. മുള്ളൻപന്നിയും, മലയണ്ണാനും, മുയലും, കുരങ്ങനും ചില സമയങ്ങളിൽ മാനുകളും വരാറുണ്ടെന്ന് ഇവിടുത്തെ .ഗാര്‍ഡ് പറഞ്ഞു
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം
വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.
നാലുവശവും വനത്താല് ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില് സഞ്ചാരികള്ക്കായി നിരവധി സൌകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. ബോട്ടിംഗ്, കുട്ടികള്ക്കായുള്ള പാര്ക്ക്, ശുദ്ധജല അക്വേറിയം എന്നിവയെല്ലാം ഇവിടെയുണ്ട്,