കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന നീണ്ട കായൽ പരപ്പിനു മുകളിൽ വലയെടുക്കുന്ന വള്ളക്കാരുണ്ടാവും . കുട്ടനാടിന്റെ ഉൾഭാഗത്തേക്കുള്ള ചരക്കുകൾ കൊണ്ട് വരാനായി നഗരത്തിലേക്ക് യാത്രയാവുന്ന കെട്ടുവള്ളങ്ങൾ, വെയിലു മൂക്കുന്നതിനു മുമ്പ് കരയിൽ കയറാനായി അതിരാവിലെ കക്കാ വാരാൻ ഇറങ്ങിയവർ അങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് കായലിലെ പ്രഭാതത്തിൽ .
കായലിലേക്കുള്ള യാത്രകൾക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഉണ്ടാവാറില്ല. സ്ഥിരമായ കാഴ്ചകൾ എങ്കിലും മടുപ്പിക്കാത്തവ ആയതിനാലാണ് സഞ്ചരിച്ച കായൽ വഴികളിലേക്ക് വീണ്ടും വീണ്ടും ഇറങ്ങുന്നത്
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ
ഏകദേശം 32 കിലോമീറ്റെർ കൊടും കാടിനുള്ളിലൂടെ (റാന്നി കാട്ടിലൂടെ) യുള്ള ഇടുങ്ങിയ ഒറ്റവഴി ആണ്. എപ്പോളും ആന ഇറങ്ങുന്ന ഭീതിജനകമായ ഒരു വഴി ആണിത്.
കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.
മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.