പുന്നമടക്കായൽ

 

വലിപ്പം കൊണ്ടും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ കൊണ്ടും ഏറെ പ്രശസ്തമായ വേമ്പനാട്ടുകായലിന്റെ ഭാഗം. അല്ലപ്പുഴ ജില്ലയിലെ കുട്ടനാടിന്‍റെ പാടശേഖരങ്ങള്‍ക്ക് ജീവന്‍പകരുന്ന ജല ശേഖരം.... പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ കുട്ടനാടിന് ഈ കായല്‍ നല്‍കുന്ന വശ്യ സൌന്ദര്യം പണ്ടേ പ്രസിദ്ധമാണ്...ഈ ഭംഗി ആസ്വദിക്കുവാനായി ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും എല്ലാ വര്‍ഷവും ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്... പുന്നമടയുടെ ഓളങ്ങളില്‍ തഴുകി ഒഴുകുന്ന വിവിധ തരം വഞ്ചികള്‍ പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. സഞ്ചാരികളുടെ പറുദീസ ആയി മാറുന്നതില്‍ ആലപ്പുഴയെ ഏറ്റവും സഹായിക്കുന്നത് കെട്ടുവള്ളങ്ങളില്‍ ഉള്ള ഈ യാത്രകള്‍ ആണ്.

വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്ന പമ്പയിലും അച്ഛന്കൊവിലിലും ഒക്കെ തന്നെ പുരാതിന കാലത്ത് തന്നെ ജലോല്‍സവങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പുന്നമടയുടെ വിരിമാറിലേക്ക് വള്ളംകളി വന്നെത്തുന്നത് പണ്ഡിറ്റ്‌ജിയുടെ 1952 ലെ തിരു-കൊച്ചി സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ്. മകള്‍ ഇന്ദിരയ്ക്കും ചെറുമക്കള്‍ക്കും ഒപ്പം പുന്നമടയുടെ ആവേശം വേണ്ടുവോളം ആസ്വദിച്ച പണ്ഡിറ്റ്‌ജി ഡല്‍ഹിയില്‍ എത്തിയ ശേഷം ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ ഒരു വെള്ളിക്കപ്പ് ഉണ്ടാക്കി ജേതാവിന് സമ്മാനിക്കുവാനായി അയച്ചു കൊടുത്തു. അവിടെ ഒരു ചരിത്രം പിറവി കൊള്ളുകയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചരിത്രം ഇതാണ്.

കുട്ടനാടിന്‍റെ മക്കള്‍ ആ ആവേശം ഏറ്റെടുത്തപ്പോള്‍ വെള്ളിച്ചുണ്ടന്‍ സ്വന്തമാക്കുവാനായി പുന്നമടയുടെ വിരിമാറില്‍ ഒരു ജല മാമാങ്കത്തിന് ആരംഭം കുറിക്കുകയായിരുന്നു. നെഹ്രുവിന്‍റെ സാന്നിധ്യത്തില്‍ ആദ്യ ട്രോഫി നേടിയ നടുഭാഗം ചുണ്ടനും മറ്റ് 7 വള്ളങ്ങളും പുന്നമടയെ കൊരിത്തരിപ്പിച്ചു. പിന്നെ കാവാലവും നെപ്പോളിയനും കാരിച്ചാലും ചമ്പക്കുളവും ഒക്കെ പുന്നമടയുടെ ഓളങ്ങളില്‍ വീരചരിതം രചിക്കുകയായിരുന്നു

ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.

 

 

Location Map View

 


Share

 

 

Nearby Attractions

കടൽപ്പാലം ആലപ്പുഴ


പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു

കൈനകരി


കിഴക്കിന്റെ വെനീസ് ആണ് ആലപ്പുഴ. അതിൽ തന്നെ ഏറ്റവും മനോഹരം കൈനകരിയും

ആലപ്പുഴ വിളക്കുമാടം


ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ

ആലപ്പുഴ ബീച്ച്


137 വര്‍ഷം പഴക്കമുള്ള പുരാതനമായ ഒരു കടല്‍പാലം ബീച്ചിലുണ്ട്.

തുമ്പോളി ബീച്ച്


അധികം പ്രശസ്തമല്ലാത്ത ഒരു ബീച്ച് ആണ്തുമ്പോളി ബീച്ച്.

പള്ളാത്തുരുത്തി കായൽ


കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന

ചെത്തി ബീച്ച്


ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്.

പുന്നപ്ര ബീച്ച്


ആലപ്പുഴ, ബീച്ച്, കടപ്പുറം

Checkout these

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

കലാമണ്ഡലം


വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.

മീൻവല്ലം വെള്ളച്ചാട്ടം


ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം.

മീൻമുട്ടി വെള്ളച്ചാട്ടം വയനാട്


കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്

പഴശ്ശിരാജ മ്യൂസിയം


പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും

;