വേമ്പനാട് കായലാൽ മുങ്ങി കിടന്ന സ്ഥലത്ത് മനുഷ്യനിർമിതമായ ഒരു മനോഹരതീരം. അതാണ് തണ്ണീർമുക്കം ബണ്ട്. ടൂറിസം മാപ്പിൽ ഇടം പിടിച്ച നമ്മുടെ കുമരകത്തിനു അടുത്തുള്ള ഒരു സ്ഥലമാണ് തണ്ണീർമുക്കം. കോട്ടയം ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന സുന്ദര സ്ഥലം.
വേമ്പനാട് കായലിന് കുറുകെ ഉപ്പുവെള്ളത്തെ വേർതിരിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന തണ്ണീർമുക്കം ബണ്ട് നയന മനോഹര കാഴ്ചയാണ്. സമുദ്ര നിരപ്പിലും താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകരുടെ പ്രാണവായു ആണ് ഈ ബണ്ട്. 1974-ൽ ആണ് ബണ്ട് നിർമിക്കുന്നത്.
കോട്ടയം ജില്ലയിലെ വെച്ചൂരും ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കവും തമ്മിൽ ബന്ധിപ്പിക്കുന്ന വാഹനഗതാഗത മാർഗവും കൂടിയാണ് ബണ്ട്. ഏകദേശം 15 മീറ്റർ താഴ്ചയിൽ വെള്ളം ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പൊ ഈ കാണുന്ന ഭൂമി എന്നുള്ളത് അദ്ഭുതകരമായ വസ്തുത ആണ്.
ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്. എന്നാൽ ഹൗസ് ബോട്ടുകൾ ഉപയോഗപ്പെടുത്തിയാൽ ഒരു ദിവസം മുഴുവനോ ഒരു രാത്രിയോ ഇവിടെ ചെലവഴിക്കാം.
കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍
വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്