നൂറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന തലശ്ശേരിയുടെ മണ്ണില്‍ ചരിത്ര സാക്ഷിയാണ് തലശ്ശേരി കടല്‍പ്പാലം. ഒരു കാലത്ത് യൂറോപ്പിനെ കേരളക്കരയിലേക്ക് വലിച്ചടുപ്പിച്ച പാലം എന്ന വിശേഷണം കൂടി ഇതിനുണ്ട്. തലശ്ശേരിയെ വലിയ വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിന് കടല്‍പ്പാലം വലിയ പങ്കുവഹിക്കുകയുണ്ടായി.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു തലശ്ശേരി. 1910 ല്‍ ബ്രിട്ടീഷുകാരാണ് വാണിജ്യാവശ്യത്തിനായി കടല്‍പ്പാലം നിര്‍മ്മിച്ചത്.കപ്പലുകള്‍ക്ക് കടപ്പുറത്ത് അടുക്കാവുന്ന ആഴമില്ലാത്തതു കൊണ്ടാണ് പാലം നിര്‍മ്മിക്കേണ്ടി വന്നത്.കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചരക്കുകള്‍ ഉരുവിലും പത്തേമാരിയിലുമായി കരയിലെത്തിക്കാനും കപ്പലുകളിലേക്ക് കരയില്‍ നിന്ന് നാണ്യവിളകളും മറ്റും എത്തിക്കാനും കടല്‍പ്പാലം ഉപയോഗിക്കാറുണ്ട്.
വൈകുന്നേരം കൂട്ടം ആയി പറന്ന് പോകുന്ന ആയിരക്കണക്കിന് പക്ഷികൾ ധർമടം നൽകുന്ന സ്പെഷ്യൽ കാഴ്ച ആണ്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്
ആളുകള്‍ക്ക് നടന്ന് പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
പുറമേനിന്നു നോക്കിയാൽ ഒന്നായി കാണാമെങ്കിലും മൂന്ന് തട്ടുകൾ ഉണ്ട് ചുട്ടിപ്പാറയ്ക്ക്. ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്ന ഇടങ്ങളും വിശാലമായ ഒരു ഗുഹയും മറ്റൊരു ചെറിയ ഗുഹയും പാറയിൽ ഉണ്ട്.
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര
പ്രപിതാ മഹാന്മാർ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം
ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ.ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും.
ഇരിക്കൂർ ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്