ഗ്രാമം..... മണ്ണിനോടു ചേർന്ന്, മനുഷ്യത്വം പുൽകി, മനുഷ്യർ ഒരുമിച്ചു താമസിക്കുന്നിടം. പാടങ്ങളും തോടുകളും അമ്പലങ്ങ ളും കാവും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും നന്മ നിറഞ്ഞ അയൽപക്കങ്ങളും വായനശാലകളും അന്തിക്കൂട്ടങ്ങളും നാട്ടുവഴികളും കൊണ്ട് സൗന്ദര്യം തുളുമ്പുന്നിടം.
പണ്ടെന്നോ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളില് ഒന്നാണ് കടമക്കുടി എന്നു നാട്ടുകാർ പറയുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉള്ളു.
യാത്രികരെ പോലെ തന്നെ ഫോട്ടോഗ്രാഫർമ്മാരുടെ ഈറ്റില്ലം കൂടിയാണ് കടമക്കുടി. ഫോട്ടോഗ്രാഫർമാരുടെ ക്യാമറ കണ്ണു കളിലെ മികവുറ്റ ചിത്രങ്ങളിലൂടെ കടമക്കുടിയുടെ ഗ്രാമക്കാഴ്ചകൾ മതിയാവോളം ആസ്വദിച്ചിട്ടില്ലാത്തവരുണ്ടോ ? ഇല്ല എന്നേ ഉത്തരം വരൂ . കാരണം ഇത്രയധികം വിവിധ തരത്തിലുള്ള ദേശാടന പക്ഷികൾ ഈ ഗ്രാമത്തിൽ എത്തിചേരാതെ പോകാറില്ല, ഇളം കാറ്റിന്റെ തലോടലേറ്റ്, ദേശാടന കിളികളോടു കിന്നരിച്ച്, കുറച്ചു നേരത്തേക്കെങ്കിലും ജീവിക്കാൻ പറ്റിയ ഇടം.
കടമക്കുടി നമ്മളെ വിളിക്കുകയല്ല, തിരിച്ചു വിളിക്കുകയാണ് കഴിഞ്ഞ കാലത്തിലോട്ട്. പിന്നിട്ട വഴികളിലോട്ട്. മണ്ണിനോടു ചേർന്ന് മനുഷ്യനാവാൻ. പ്രകൃതി കാഴ്ചകളിലൂടെ ഒരു തിരിച്ചു പോക്ക്. അങ്ങനെ ഞാനും ആ വിളികേട്ട് ഇവിടെയെത്തി. കുറച്ചു സമയം മൂടു പടങ്ങളില്ലാത്ത പച്ച മനുഷ്യനായി ജീവിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നിയ സമയവും യാത്ര നിമിഷങ്ങളും .
ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.
ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.