വര്‍ഷത്തില്‍ ഏതു സമയവും സന്ദര്‍ശിച്ച് മടങ്ങാവുന്ന സുന്ദര തീരമാണ് എഴിമല ബീച്ച്. പനം തലപ്പുകള്‍ അതിര് കാക്കുന്ന ഇവിടം ഏതൊരു സഞ്ചാരിയുടെയും മനം മയക്കുമെന്നത് സത്യം.
അനന്തമായി നീണ്ട് കിടക്കുന്ന മണല്‍ തീരം. അലയടിച്ചുയരുന്ന പാല്‍ തിരമാലകള്‍. അസ്തമന സൂര്യന്‍റെ വെളിച്ചം കടത്തിവിടുന്ന ഇലച്ചാര്‍ത്തുകള്‍. ഇവയെല്ലാം സഞ്ചാര പ്രിയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്.
ഏഴിമല ബീച്ചിനടുത്തുള്ള മല മറ്റൊരു ആകര്‍ഷണമാണ്. ഈ മലയിലേക്ക് നടക്കുമ്പോള്‍, ചരിത്രം ചിതറിക്കിടക്കുന്നു എന്ന സങ്കല്‍പ്പമുണ്ടായാല്‍ കുറ്റം പറയേണ്ടതില്ല. പാറയില്‍ മിനുക്കിയെടുത്ത തൂണുകള്‍, പഴയ മുസ്ലീം പള്ളിയുടെ ഭാഗങ്ങള്‍ തുടങ്ങിയവ ഗതകാലത്തിന്‍റെ കഥ പറയാനായി കാത്തിരിക്കുകയാണിവിടെ.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
ഇവിടെ കായലിലൂടെ കണ്ടൽ തുരുത്തി ലേക്കുള്ള കയാക്കിങ്ങും, കണ്ടൽ കാട്ടിലൂടെയുളെ വളരെ വ്യത്യസ്തത്തവും പുതുമയുള്ളതുമായ മാൻഗ്രോവ് വാക്കിംങ്ങും അതോടൊപ്പം യാത്രയിൽ കാണാൻ സാധിക്കുന്ന
ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.
ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം
ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ