ജടായുപാറ

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പം എന്ന ഖ്യാതി ആണ് ജടായു പാര്‍ക്കിന്‍റെ സവിശേഷത. എഴുപത് അടി ഉയരത്തില്‍ ആണ് പക്ഷി ഭീമന്റെ ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൌകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ മ്യൂസിയം, 6D തീയറ്റര്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍ എല്ലാം ശില്പത്തിന് കീഴില്‍ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട് ഹൈടെക് സംവിധാനത്തിലുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ജടയുവിന്റെ ചിറകിലൂടെ കയറി കണ്ണില്‍ എത്തി പുറം കാഴ്ചകള്‍ കാണാനും ഷോപ്പിംഗ്‌ സൌകര്യവും ഒരുക്കും. സാഹസികം നിറഞ്ഞ മലകയറ്റം എടുത്തു പറയേണ്ടുന്ന ഒന്നാണ്

ഐതീഹ്യം ഉറങ്ങുന്ന ജടായു പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുന്ന കൊല്ലം ജില്ലയില്‍ ചടയമംഗലം ജങ്ങ്ഷന് സമീപം തിരുവനന്തപുരം – അങ്കമാലി എം സി റോഡിനു സമാന്തരമായി എഴുപത്തി ഒന്‍പതു ഏക്കര്‍ സ്ഥലത്ത് മൂവായിരം അടി ഉയരത്തില്‍ ആണ് പാറ സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ കിഴക്ക് ചണ്ണപ്പേട്ടയിലെ കുടുക്കത്തു പാറയും, മലമേല്‍ പാറയും, സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കൊല്ലം തങ്കശ്ശേരി വിളക്കുമാടവും കാണാം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായ ഒരു പ്രദേശമാണ് ജടായു പാറ. വിദേശത്ത് നിന്നുപോലും സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയിരിക്കുന്നു. രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ടെതാണ് പാറയുടെ ഐതീഹ്യം.

 

 

Location Map View

 


Share

 

 

Nearby Attractions

കോട്ടുക്കൽ ഗുഹാക്ഷേത്രം


കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം

ആയിരവല്ലി പാറ


ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം

Checkout these

വയലട താമരശ്ശേരി


കക്കയം ഡാമിന്‍റെ അതിമനോഹരമായ ഒരു വ്യൂ കിട്ടുന്നതാണ്.

മറൈൻ ഡ്രൈവ്


ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു.

മിട്ടായി തെരുവ്


മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.

ആറ്റ്‌ല വെള്ളച്ചാട്ടം(ആറല്‍)


മഴക്കാലത്ത് അപകടകരമാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സന്ദര്‍ശിച്ചാല്‍ വെള്ളത്തിലിറങ്ങാന്‍ സൗകര്യമാവും

ചങ്ങലമരം - കരിന്തണ്ടൻ


ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.

;