ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പം എന്ന ഖ്യാതി ആണ് ജടായു പാര്‍ക്കിന്‍റെ സവിശേഷത. എഴുപത് അടി ഉയരത്തില്‍ ആണ് പക്ഷി ഭീമന്റെ ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൌകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ മ്യൂസിയം, 6D തീയറ്റര്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍ എല്ലാം ശില്പത്തിന് കീഴില്‍ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട് ഹൈടെക് സംവിധാനത്തിലുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ജടയുവിന്റെ ചിറകിലൂടെ കയറി കണ്ണില്‍ എത്തി പുറം കാഴ്ചകള്‍ കാണാനും ഷോപ്പിംഗ് സൌകര്യവും ഒരുക്കും. സാഹസികം നിറഞ്ഞ മലകയറ്റം എടുത്തു പറയേണ്ടുന്ന ഒന്നാണ്
ഐതീഹ്യം ഉറങ്ങുന്ന ജടായു പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുന്ന കൊല്ലം ജില്ലയില്‍ ചടയമംഗലം ജങ്ങ്ഷന് സമീപം തിരുവനന്തപുരം – അങ്കമാലി എം സി റോഡിനു സമാന്തരമായി എഴുപത്തി ഒന്‍പതു ഏക്കര്‍ സ്ഥലത്ത് മൂവായിരം അടി ഉയരത്തില്‍ ആണ് പാറ സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ കിഴക്ക് ചണ്ണപ്പേട്ടയിലെ കുടുക്കത്തു പാറയും, മലമേല്‍ പാറയും, സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കൊല്ലം തങ്കശ്ശേരി വിളക്കുമാടവും കാണാം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായ ഒരു പ്രദേശമാണ് ജടായു പാറ. വിദേശത്ത് നിന്നുപോലും സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയിരിക്കുന്നു. രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ടെതാണ് പാറയുടെ ഐതീഹ്യം.
കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം
ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം
വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത·ഒരു സവിശേഷത കൂടിയാണിത്.
കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി
കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം