കോവളം കടൽത്തീരത്തിന്റെ ചെല്ലപ്പേരാണ് ഹവ്വാ ബീച്ച്. പണ്ടു കാലത്ത് കോവളത്തെത്തിയ വിദേശ വനിതകൾ മേൽവസ്ത്രമില്ലാതെ സൺബാത്ത് നടത്തിയതു കൊണ്ടാണ് ഈ തീരത്തിന് ഹവ്വാബീച്ചെന്നു പേരു വന്നത്. പത്തമ്പതു വർഷം മുൻപുള്ള കഥയാണത്. ഇപ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്ത് നല്ല രീതിയിലാണ് അവിടെയെല്ലാവരും നീന്താനിറങ്ങുന്നത്.
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. സ്പീഡ് ബോട്ടിൽ കടലിൽ കറങ്ങലാണ് മലയാളികളെ സംബന്ധിച്ചിടത്തോളം കോവളം സ്പെഷൽ. പാറക്കെട്ടുകൾ നിറഞ്ഞ തീരം സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കുന്നു. പാറയുള്ള തീരമായ തിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്. തീരത്തു വെളിച്ചം പരത്താനായി ലൈറ്റ് ഹൗസ് ഉയർന്നു നിൽക്കുന്നു. ബീച്ചിലെത്തുന്നവർക്ക് ലൈറ്റ് ഹൗസിന്റെ ഭംഗിയും സൗന്ദര്യവും കയറിച്ചെന്ന് ആസ്വദിക്കാം. മസാജ് പാർലറുകളുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും കോവളം പ്രശസ്തമാണ്. സായാഹ്നങ്ങളിലെ സംഗീത മേളകൾ സന്ദർ ശകരെ ആനന്ദിപ്പിക്കുന്നു. ഗോവയിലെ ബീച്ച് പോലെ രാത്രി വൈകിയും ഉണർന്നിരിക്കുന്ന ബീച്ചാണ് കോവളം.
തിരുവനന്തപുരം നഗരത്തിൽ നിന്ന് 16കി.മീ. സീസൺ: സെപ്റ്റംബർ–മേയ്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക
പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍
കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം