കുട്ടിക്കാനത്തു നിന്നും ആറ് കിലോമീറ്റർ ഉളളിലേക്കുമാറി സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു തടാകത്തിലേക്ക് വന്നു പതിക്കുന്ന വെളളച്ചാട്ടം ശാന്തമായ ഒരു സുഖാനുഭൂതിയാണ് പകരുന്നത്. പണ്ട് തോട്ടം നടത്തിപ്പുകാരായിരുന്ന മദാമ്മ കുതിരപ്പുറത്തേറി ദിവസവും വെളളച്ചാട്ടത്തോടു കൂടിയ ഈ കുളത്തിൽ കുളിക്കാനെത്തിയിരുന്നു. അങ്ങിനെയാണ് മദാമ്മക്കുളം എന്നു പേരുവന്നത്.
സുഖമമായ റോഡ് ഗതാഗതം സാദ്ധ്യമായ ഇടമല്ല മദാമക്കുളം . ഓഫ് റോഡ് ട്രാവലിങ്ങിനനുയോജ്യമായ ഫോർവീൽ ഡ്രൈവ് ഫെസിലിറ്റിയുളള വാഹനത്തിലേ എത്തിച്ചേരാനാകൂ. വലിയ പാറക്കെട്ടുകൾ കയറിയിറങ്ങി ദുർഘടമായ ആറ് കിലോമീറ്റർ താണ്ടിവേണം , മദാമക്കുളത്തെത്താൻ. ചെങ്കുത്തായ ഇവിടത്തെ പാറക്കെട്ടിൽ ടെന്റ് കെട്ടിതാമസിക്കാം. ഇവിടെ നിന്നാൽ മൂന്ന് ജല്ലയിലായി പരന്ന് കിടക്കുന്ന അതിവിസ്തൃതമായ പ്രകൃതി സൗന്ദര്യം അനുഭവിക്കാനാകും. പാറക്കെട്ടുകൾ സുരക്ഷിതമാണ്. വന്യമൃഗങ്ങളുടെ ഭീഷണി ലവലേശമില്ല. , വെളളച്ചാട്ടത്തിനടുത്തേക്ക് അടുക്കാനാവാത്ത തരത്തിൽ അട്ടശല്യമുണ്ട്. ചെറിയ ഒരു നീന്തൽകുളം തന്നെയാണ് മദാമക്കുളം. പക്ഷെ, നൂലട്ട എന്നറിയപ്പെടുന്ന അതി സൂക്ഷ്മമായ, അപകടകാരിയുമായ അട്ടയുടെ ശല്ല്യം കാരണം ഒട്ടുമിക്ക സമയങ്ങളിലും കുളിക്കാനിറങ്ങാനാകാത്ത അവസ്ഥയിലാണ്.
കുട്ടിക്കാനത്തുനിന്നും ഫോർവീൽ ഡ്രൈവ് ജീപ്പ് വാടകക്കെടുക്കാം. 6 കി.മീ യാത്രക്ക് ₹2500 രൂപയൊക്കെ നൽകേണ്ടിവരും, അത്രയ്ക്ക്ദുർഘടമാണ് യാത്ര, ഒപ്പം സാഹസീകവും. കുട്ടിക്കാനത്തുനിന്നും വാഗമൺ റോഡിൽ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ചായത്തോട്ടത്തിനിടയിലൂടെഇടതു വശത്തേക്ക് കല്ലുപതിച്ച ഒരു വഴികാണാം ,അതിലൂടെവേണം പോകാൻ, കുറച്ച്ദൂരം സഞ്ചരിച്ചാൽ തൊഴിലാളികളുടെ ഒരു കോളനികാണാം , തുടർന്നങ്ങോട്ട് ജനവാസമില്ല.
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.