കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
പരുന്തുംപാറ എന്ന വാക്ക് വന്നത് രണ്ടു വാക്കുകളിൽ നിന്നാണ് പരുന്ത് (Eagle) പാറ (Rock) .ഈ പാറമുകളിൽ കയറി നിന്നാൽ ചുറ്റുമുള്ള നിബിഡ വനത്തിന്റെ 360 ഡിഗ്രി കാഴ്ച കാണാൻ സാധിക്കും. പരുന്തുംപാറയിലേക്കുള്ള വഴി ടാർ ചെയ്തത് ആണ് പക്ഷേ വളരെ ഇടുങ്ങിയത് ആണ്. എന്നാൽ യാത്രയെ സ്നേഹിക്കുന്ന ആർക്കും മികച്ച ഡ്രൈവിംഗ് അനുഭവം ആയിരിക്കാം.ഈ റോഡ്.
ഇരുഭാഗത്തും തേയിലത്തോട്ടങ്ങൾ, കൂടെ കൊടും വളവുകൾ നിറഞ്ഞ വഴി .യഥാർത്ഥത്തിൽ ട്രക്കർ പറുദീസ എന്നറിയപ്പെടുന്ന ഈ സ്ഥലം കുടുംബത്തോടൊപ്പം അവധിക്കാല യാത്ര ആസൂത്രണം ഒരു ഉത്തമ സ്ഥലമാണ്.
ഈ വ്യൂ പോയിന്റ് ശബരിമല വനത്തിന്റെ ഒരു വളരെ മനോഹര ദൃശ്യം തരുന്നു. വളരെ അഗാധം ആയ കൊക്കയാണ് പരുന്തുംപാറ. ഒരുപാട്ആൾക്കാർ ആത്മഹത്യ ചെയ്തിട്ടുള്ള സ്ഥലം ആണിത്. ചുറ്റും കമ്പി വേലി കെട്ടിയിട്ടുണ്ട്. എന്നിട്ടും അതിന്റെ മുകളിലൂടെ ചാടി ആത്മഹത്യചെയ്യുന്നവർ ഇപ്പോളും ഉണ്ട്. താഴെ വളരെ അഗാധം ആയ കൊക്ക ആണ്. നിരവധി വന്യ മൃഗങ്ങൾ ഉണ്ട് ആന അടക്കം. ..ചെങ്കുത്തായ പാറകൾ ഒത്തിരിയുണ്ടിവിടെ ..പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനു ഒപ്പം സ്വന്തം സുരക്ഷാ കൂടി ഓരോ യാത്രികനും ശ്രെദ്ധിക്കേണ്ടത് ആണ്. എൻട്രി പാസ് ഒന്നും ഇല്ല
ട്രിക്കിങില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും താല്‍പര്യമുള്ളവര്‍ക്കും
ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് .
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.