കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല..റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള യാത്രയാണ് പഴയ NH 208ൽ ( ഇപ്പോൾ NH 744) ആര്യങ്കാവ് ടൗണിൽ നിന്നും 12KM കൊടും വനത്തിലൂടെ ഉള്ള യാത്രയാണ്. ഓഫ് റോഡ് റൈഡിംഗ് താല്പര്യമുള്ളവർക്ക് നല്ല ഒരു റൂട്ട് ആണ്.. ഇനി വഴിയെ പറ്റി..തുടക്കത്തിൽ കുറച്ച് ഭാഗം ടാർചെയ്തതാണ് കുറേ കൂടി ചെല്ലുന്തോറും റോഡ് തീരെ ഇല്ലാതെയാകും റോസ് മലയിലേക്കുള്ള പ്രധാന യാത്രാ മാർഗം രാവിലെ പുനലൂർ ഡിപ്പൊയിൽ നിന്നുമുള്ള നമ്മുടെ സ്വന്തം ആന വണ്ടിയാണ്.
റോസ് മലയുടെ പ്രധാന ആകർഷണമാണ് ഇവിടുത്തെ വ്യൂ പോയിന്റ്. കുറച്ച് നടന്നു കയറേണ്ടി വരും. ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് ഇവടെ നിന്നുള്ള കാഴ്ച്ച. വ്യൂ പോയന്‍റില്‍ നിന്നും പെര്‍മിഷന്‍ എടുത്തു താഴോട്ട് വേണമെങ്കില്‍ ഇരങ്ങാം. പക്ഷേ റിസ്ക് ആണ്. ഏകദേശം 4 km നടക്കാന്‍ ഉണ്ട്. അതും കൊടും കാട്ടിലൂടെ. താഴെ റിസര്‍വോയറില്‍ ചെന്നു ഒരു കുളിയും കഴിഞ്ഞാല്‍ നടന്നതിന്റെ ക്ഷീണം മാറും.
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.
തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.
വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത·ഒരു സവിശേഷത കൂടിയാണിത്.
കേരളത്തിൽ ഏറ്റവും വിസ്തൃതമായ കടപ്പുറങ്ങളിലൊന്നാണിത്.. മുനക്കലിലെ സായാഹ്നം ഒരിക്കൽ അനുഭവിച്ചവർ മറക്കില്ല.
ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.
കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്‍,രാത്രിയാകുമ്ബോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള്‍ കാണാതാകും.പിന്നെ കേള്‍ക്കുന്നത് പക്ഷികളുടെ കൂടണയല്‍ ശബ്ദത്തിനൊപ്പം കേള്‍ക്കുന്ന പ്രകൃതിയുടെ താരാട്ട്
60 ൽ പരം ദേശാടനപക്ഷികളും നൂറോളം തദ്ദേശീയ പക്ഷി വർഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു
മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.