കക്കയം ഡാമിൽ നിന്നും 1 KM ഓളം കാട്ടിലൂടെ മുന്നോട്ട് നടന്നാൽ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഉൽഭവം കാണാൻ സാധിക്കും. ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി എന്ന പെരുവന്നതെന്നു കേൾവി. കുത്തനെയുള്ള ഇറക്കത്തിൽ കരിങ്കല്ല് പാകിയിട്ടുള്ളതിനാൽ നടപ്പ് എളുപ്പമാണ്. വെള്ളചാട്ടത്തിനരികിൽ നട്ടുച്ചക്കുപോലും ഇരുട്ടിന്റെ മറ. 2 അരുവികൾ കുതിച്ചു പാഞ്ഞെത്തി ഒന്നിച്ചു അഗാധമായ താഴ്ചയിലേക്കാണ് പതിക്കുന്നത്. അരുവിക്കു കുറുകെയുള്ള തൂക്കുപാലത്തിനു നടുവിലെത്തിയാൽ താഴെ അഗാധതയിലേക് വെള്ളം പതഞ്ഞൊഴുകുന്ന ദൃശ്യം തൊട്ടടുത്ത് കാണാം.
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്
നെല്ലിയാമ്പതി മലകളിലെ പടിഞ്ഞാറൻ ചരിവുകളിൽ ഏകദേശം 85.067 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിനൊപ്പം 210 കി.മീ അകലെയായുള്ള ഒരു സംരക്ഷിത പ്രദേശമാണ് ഇവിടം