കക്കയം ഡാമിൽ നിന്നും 1 KM ഓളം കാട്ടിലൂടെ മുന്നോട്ട് നടന്നാൽ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഉൽഭവം കാണാൻ സാധിക്കും. ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി എന്ന പെരുവന്നതെന്നു കേൾവി. കുത്തനെയുള്ള ഇറക്കത്തിൽ കരിങ്കല്ല് പാകിയിട്ടുള്ളതിനാൽ നടപ്പ് എളുപ്പമാണ്. വെള്ളചാട്ടത്തിനരികിൽ നട്ടുച്ചക്കുപോലും ഇരുട്ടിന്റെ മറ. 2 അരുവികൾ കുതിച്ചു പാഞ്ഞെത്തി ഒന്നിച്ചു അഗാധമായ താഴ്ചയിലേക്കാണ് പതിക്കുന്നത്. അരുവിക്കു കുറുകെയുള്ള തൂക്കുപാലത്തിനു നടുവിലെത്തിയാൽ താഴെ അഗാധതയിലേക് വെള്ളം പതഞ്ഞൊഴുകുന്ന ദൃശ്യം തൊട്ടടുത്ത് കാണാം.
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്
കടലിൽ ഇറങ്ങുന്നവർക് കടുത്ത അടിയൊഴുക് തടസ്സമാണ് അതിനാൽ സാഹസത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര്‍ കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്