കക്കയം മലനിരകളിറങ്ങി വരുന്ന സ്ഫടിക ജലം.. നിരന്തരമായ സമ്പർക്കം മൂലം പാറക്കല്ലുകളിൽ അവ മിനഞ്ഞെടുത്ത ശില്പങ്ങൾ.. ഉരുളൻ കല്ലുകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന മീനുകൾ... കുന്നിറങ്ങിയെത്തുന്ന കാറ്റ് വെള്ളത്തിലുണ്ടാക്കുന്ന ഓളങ്ങൾ..കണ്ണിനും മനസിനു ഒരു പോലെ വിരുന്നൊരുക്കുന്ന കാഴ്ചകൾ
കരിയാത്തും പാറ, മലബാറിലെ ഊട്ടി എന്നു പറയാം !. ഒരു ജലാശയം കൂടിയാണ് ഇവിടം .പെരുവണ്ണാമുഴി ജലാശയത്തിന്റെ ഭാഗമാണ് കരിയാത്തുംപാറ. തേക്കടി ജലാശയം പോലെ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയുണ്ട് മനോഹരമായ പുൽമേടുകളും ,കാനന ഭംഗിയും ,കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
വേമ്പനാട് കായല്പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
കിഴക്കനട്ടപ്പാടിയിലേയും പടിഞ്ഞാറൻ അട്ടപ്പാടിയിലേയും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കന്നത് ഈ മലയുടെ നിൽപ്പും സ്ഥാനവും തന്നെയാണ്.. വിശ്വപ്രസിദ്ധമായ സൈലൻറ് വാലി മഴക്കാടുകളുടെ തനതായ നിലനിൽപ്പിനും കാരണം ഈ മല്ലീശ്വര മുടിയും അതിനോട് ചേർന്ന നീലഗിരി മലനിരകളം തന്നെയാണ്
പുറമേനിന്നു നോക്കിയാൽ ഒന്നായി കാണാമെങ്കിലും മൂന്ന് തട്ടുകൾ ഉണ്ട് ചുട്ടിപ്പാറയ്ക്ക്. ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്ന ഇടങ്ങളും വിശാലമായ ഒരു ഗുഹയും മറ്റൊരു ചെറിയ ഗുഹയും പാറയിൽ ഉണ്ട്.