കക്കയം മലനിരകളിറങ്ങി വരുന്ന സ്ഫടിക ജലം.. നിരന്തരമായ സമ്പർക്കം മൂലം പാറക്കല്ലുകളിൽ അവ മിനഞ്ഞെടുത്ത ശില്പങ്ങൾ.. ഉരുളൻ കല്ലുകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന മീനുകൾ... കുന്നിറങ്ങിയെത്തുന്ന കാറ്റ് വെള്ളത്തിലുണ്ടാക്കുന്ന ഓളങ്ങൾ..കണ്ണിനും മനസിനു ഒരു പോലെ വിരുന്നൊരുക്കുന്ന കാഴ്ചകൾ
കരിയാത്തും പാറ, മലബാറിലെ ഊട്ടി എന്നു പറയാം !. ഒരു ജലാശയം കൂടിയാണ് ഇവിടം .പെരുവണ്ണാമുഴി ജലാശയത്തിന്റെ ഭാഗമാണ് കരിയാത്തുംപാറ. തേക്കടി ജലാശയം പോലെ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയുണ്ട് മനോഹരമായ പുൽമേടുകളും ,കാനന ഭംഗിയും ,കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും
ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി
കത്തിയെരിയുന്ന ഈ വേനൽചൂടിൽനിന്നും പ്രകൃതിയുടെ തണലിൽ ഒരൽപം വിശ്രമം ഒരു കുളി എന്നിവയൊക്കെ ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന ഒരിടം.
കേരളത്തിൽ ഏറ്റവും വിസ്തൃതമായ കടപ്പുറങ്ങളിലൊന്നാണിത്.. മുനക്കലിലെ സായാഹ്നം ഒരിക്കൽ അനുഭവിച്ചവർ മറക്കില്ല.
ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ് റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ
ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്‌മൃതിയിൽ ഉത്സവം കൊണ്ടാടുന്നു .ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്
അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത്