മഞ്ഞും കുളിരും പിശറൻ മഴയും.. കൈയെത്തുംദൂരത്ത് വികൃതി കാട്ടുന്ന കാട്ടാനക്കൂട്ടങ്ങൾ.. തേയിലച്ചെടികളാൽ ഹരിതാഭമായ മൊട്ടക്കുന്നുകളുടെ താഴ്വാരത്ത് നീലജലാശയം.. തടാകത്തിൽ ഓളപ്പരപ്പുകൾ ഉയർത്തിക്കൊണ്ട് കുതിച്ചുപായുന്ന സ്പീഡ് ബോട്ടുകൾ, ഒപ്പം പഴമയുടെ പ്രൗഢിവിളിച്ചോതി രാജ്യത്തെ ഏറ്റവും വലിയ എർത്ത് ഡാമും. ഇത് ആനയിറങ്കൽ. പന്നിയാർ പുഴയുടെ ഉദ്ഭവസ്ഥാനത്ത് പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കുന്ന വിസ്മയങ്ങളുടെ കേന്ദ്രം.
കുടിയേറ്റകലത്ത് ആനകളുടെ താവളമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് 'ആനയിറങ്കൽ' എന്ന് പേരു ലഭിച്ചത്. ജനസാന്ദ്രത ഏറിയതോടെ ആനകളുടെ ആധിപത്യം തെല്ലൊന്നു കുറഞ്ഞിരുന്നു. എന്നാൽ സ്ഥലനാമം അന്വർത്ഥമാക്കും വിധം ഇപ്പോൾ മതികെട്ടാൻമലയിറങ്ങി തടാകതീരത്ത് ആനക്കൂട്ടമെത്തുന്നു. സുരക്ഷിതമായ അകലത്തിൽ ബോട്ടിൽ ഇരുന്നുകൊണ്ട് ആനക്കൂട്ടത്തെ കൺകുളിർക്കെ കാണാം.
സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്
ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
കേരളത്തിൽ ഏറ്റവും വിസ്തൃതമായ കടപ്പുറങ്ങളിലൊന്നാണിത്.. മുനക്കലിലെ സായാഹ്നം ഒരിക്കൽ അനുഭവിച്ചവർ മറക്കില്ല.