പ്രകൃതിരമണീയമായ വാഗ്മൺ മൊട്ടക്കുന്നിനു സമീപമുള്ള വെള്ളച്ചാട്ടം. വർഷകാലമായൽ വളരെ മനോഹരമാണു ഈ വെള്ളച്ചാട്ടം. നയന മനോഹര കാഴ്ചകള്‍ ഇടുക്കിയില്‍ പുതുമയല്ല. എന്നാല്‍ പാലൊഴുകുംപാറ ജലപാതം അത്യപൂര്‍വ്വ ദൃശ്യവിരുന്നു തന്നെ.
വിനോദസഞ്ചാരത്തിന്റെ പറുദീസയായ വാഗമണില്‍ നിന്ന് രണ്ടരക്കിലോ മീറ്റര്‍മാത്രം അകലെയാണ് പാലൊഴുകും പാറ. പ്രകൃതി കനിഞ്ഞരുളിയ ഇവിടം അധികമാരുടെയും കണ്ണില്‍പ്പെടാതെ പോയ വിനോദസഞ്ചാര കേന്ദ്രമാണെന്ന് സംശയമില്ല. പര്‍വതനിരയെപോലെ ഭീമമായ പാറത്തട്ടുകളുടെ രൂപാകൃതിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാലവര്‍ഷം കനത്തതോടെ മലനിരകളില്‍ തങ്ങുന്ന വെള്ളം ചാലുകീറി താഴേക്ക് തട്ട്തട്ടായി പതിക്കുകയാണിവിടെ. നൂറ്റമ്പതോളം അടി ഉയരത്തില്‍നിന്ന് കുത്തൊഴുക്കില്‍ വെള്ളം പതിക്കുന്നത് കാണാനെത്തുന്നത് അത്യപൂര്‍വം വിനോദസഞ്ചാരികള്‍. താഴെ നിറയെ പാറക്കൂട്ടങ്ങളും ഒപ്പം നീരൊഴുക്കും ചുഴിയും കയങ്ങളും. അകലെ ഉയര്‍ന്ന റോഡില്‍നിന്ന് വെള്ളച്ചാട്ടം ദൃശ്യമാണ്.
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്
145 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ബംഗ്ലാവ്, 2013-ഇൽ ഡാമിലെ വെള്ളം താഴ്ന്നുപോയതിനെ തുടർന്ന് ആദ്യമായി തെളിഞ്ഞുവന്നു
ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു
പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം
കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് മുകളിൽ ഉണ്ട്. വൈകുന്നേരം ആണ് പോകാൻ പറ്റിയ സമയം.