ബ്രിട്ടീഷുകാരുടെ കലക്ടറേറ്റും ജയിലുമാണ് ഇന്ന് പഴശ്ശിരാജ മ്യൂസിയമായി നിലനിർത്തിയിരിക്കുന്നത്.പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും, അവരുടെ ശവസംസ്കാരത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ ഉപകരണങ്ങളും കാണുവാൻ സാധിക്കും.ശക്തൻ തമ്പുരാൻ ഉപയോഗിച്ച പല്ലക്കും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.20 രൂപയാണ് പ്രവേശന ഫീസ്.
കോഴിക്കോട്ടെ പ്രധാന ബീച്ച് പോലെയല്ല, തിരക്കില്ലാത്ത സ്ഥലം. കൂട്ടുകാരോടൊത്ത് ഇരിക്കാൻ പറ്റിയ സ്ഥലം.
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ നഗര മദ്ധ്യത്തിൽ ഇതിലും മനോഹരമായ സ്ഥലം വേറെ ഇല്ല
മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.
ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്‌റ്റേഷനായ കുദ്രെമുഖും മംഗളൂരുവിനടുത്ത അറബിക്കടലും കാണാം.
ഏകദേശം 2 .5 മണിക്കൂർ നടക്കാൻ ഉണ്ട്. ആദിവാസി സമൂഹത്തിൽ പെട്ട ഗാർഡ് നമ്മുടെ കെയർ ടേക്കർ ആയി ഒപ്പം ഉണ്ടാകും.
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്