സ്വപ്നസുന്ദരമായ ഒരു ജലാശയം. സുഖശീതളസമീരനാൽ സമൃദ്ധിപെറ്റ ആ പൊയ്കയുടെ കരയിൽ ഏത്ര നേരം വേണമെങ്കിലും സമയം ചിലവഴിക്കാം. ജലതരംഗാവലികൾ നൃത്തം വെക്കുന്ന ജലപ്പരപ്പിൽ മീൻ കൂട്ടങ്ങളെ കാണാം.
ചിറക്കൽ കോലസ്വരൂപത്തിന്റെ ശേഷിപ്പുകൾ ബാക്കിനില്ക്കുന്നത് ഈ ജലാശയത്തിന് ചുറ്റുമാണ്. ഇപ്പോൾ വേണ്ടത്ര സംരക്ഷണം കിട്ടാത്തെ പഴുതടഞ്ഞു കൊണ്ടിരിക്കുന്ന ഈ ചിറക്ക് ചുറ്റുമാണ് കിഴക്കേക്കര മതിലകവും മറ്റ് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്. കോവിലകത്തോട് ചേര്ന്നുളള ആറോളം കുളക്കടവുകളും നശിച്ചു പോയെന്ന് തന്നെ പറയാം.15 ഏക്കര് പരപ്പുള്ള ചിറക്കല് ചിറ കണ്ണൂരിലെ ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്.
ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
അവിടെ നിന്നു നോക്കിയാൽ കുപ്പം പുഴയും അതിന്ടെ പ്രാന്തപ്രദേശങ്ങളും കാണാം
ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം
ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു(പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം
ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ 3 ഘട്ടമായിട്ടാണ് വാളറ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.
ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്‌റ്റേഷനായ കുദ്രെമുഖും മംഗളൂരുവിനടുത്ത അറബിക്കടലും കാണാം.
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍