കേരളത്തിലെ സ്വിറ്റ്സര്‍ലാന്റ് എന്നറിയപ്പെടുന്ന വാഗമണ്ണിലെ ഒരു ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ. 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഫ്ഘാനിസ്ഥാനില്‍ നിന്നും കേരളത്തില്‍ വന്ന സൂഫി സന്യാസി ഇവിടെ ഏകനായി ധ്യാനത്തിനിരിന്നു. ആയതിനാൽ ഈ സ്ഥലം സംരക്ഷിച്ചുപോരുന്നു. തങ്ങള്‍ പാറ എന്നും, ഫരീദ് ഔലിയായുടെ മഖാം എന്നും അറിയപ്പെടുന്നു. (ഫരീദ് എന്നാല്‍ ഏകനായി ധ്യാനത്തിനിരിക്കുന്നയാള്, മഖാം എന്നാല്‍ ധ്യാനസ്ഥലം)
വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം
ഏകദേശം 2 .5 മണിക്കൂർ നടക്കാൻ ഉണ്ട്. ആദിവാസി സമൂഹത്തിൽ പെട്ട ഗാർഡ് നമ്മുടെ കെയർ ടേക്കർ ആയി ഒപ്പം ഉണ്ടാകും.
ഇരിക്കൂർ ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്
വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.