എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം ആണ് ഊഞ്ഞാപ്പാറ. മനോഹരമായ ഈ ഗ്രാമത്തിലുള്ള കോൺക്രീറ്റ് കനാലിൽ കുളിക്കുവാൻ ആർക്കും സാധിക്കും.. ഫ്രീ ആയി ഒരു വാട്ടർ തീം പാർക്കിൽ പോകുന്ന പ്രതീതി ആണ് ഇവിടെ... പ്രവേശന ഫീസോ പാർക്കിങ്ങ് ഫീസോ ഇവിടെ ഇല്ല....ദിവസം ചെല്ലുന്തോറും തിരക്ക് കൂടികൂടിവരുന്നു..പ്രതിദിനം ആയിരത്തിൽ കൂടുതൽ ആളുകൾ ഇവിടെ എത്തുന്നുണ്ട്....
ഗൂഗിൾ മാപ്പിൽ രണ്ട് ഊഞ്ഞാപ്പാറ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ഒരെണ്ണം വെണ്ടുവഴി എന്ന സ്ഥലം ആണ്. ശരിക്കും ഉള്ള ഊഞ്ഞാപ്പാറ കോതമംഗലം - ചേലാട് - കീരംപാറ -പുന്നേക്കാട് റൂട്ടിൽ ആണ്.
ഒരാൾ നിന്നാൽ നെഞ്ചൊപ്പം മാത്രമേ വെള്ളമൊള്ളൂ. തന്നെയുമല്ല ഒഴുക്കിനു ശക്തി കുറവായതിനാൽ നീന്തലറിയില്ലാത്തവർക്കും ഈ കനാലിലൂടെ നടക്കുവാൻ സാധിക്കും. എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ നല്ലവരായ നാട്ടുകാരെക്കുറിച്ചാണ്. ഇവിടെ കുളിക്കാനെത്തുന്നവരോട് യാതൊരുവിധ എതിർപ്പും ഈ പ്രദേശത്തുള്ളവർ കാണിക്കുന്നില്ല. ഈ കനാലിൻ്റെ ഒരു വശം റോഡാണ്. നെൽപാടത്തിനും, കമുകും തോട്ടത്തിനും ഇടയിലൂടെയാണ് ഈ കോൺക്രീറ്റ് കനാൽ പോകുന്നത്.
കോതമംഗലത്തുനിന്ന് ഏഴുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കൊള്ളൂ.
വേവിച്ച പുഴുക്കു പരുവത്തിലായ കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറക്കാറുള്ളതെങ്കിലും കോഴി ഇറച്ചി, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയോടൊപ്പവും തയ്യാറാക്കാറുണ്ട്.
മലയോര മേഖലകളിൽ ആണ് ഇടിയിറച്ചി കണ്ടുവരുന്നത്. പ്രേത്യേകിച്ചു ഇടുക്കി ഭാഗങ്ങളിൽ. ആ ഭാഗത്തു കൂടി യാത്ര പോകുന്നുണ്ടെങ്കിൽ തീർച്ചയായും കഴിക്കേണ്ട ഒന്നാണ് ഇടിയിറച്ചി
വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.